തൃശൂർ: തൃശൂർ പൂരം തടസപ്പെടുത്താൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പത്‌മജ വേണുഗോപാൽ നാളെ സത്യാഗ്രഹം അനുഷ്‌ഠിക്കുന്നു. പൂരത്തിന് തടസം നിൽക്കുന്ന സർക്കാർ ഉദ്യോഗസ്‌ഥരെ നിലക്ക് നിർത്താൻ ഉത്തരവാദിത്തമുള്ള മന്ത്രിക്ക് കഴിയണം. മുഖ്യമന്ത്രിയോ ജില്ലയിൽ നിന്നുള്ള മന്ത്രിമാരോ ഒരു ഇടപെടലും നടത്തുന്നില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സർക്കാർ തൃശൂർ പൂരത്തിന് അനുമതി നല്‍കില്ലെന്നും പത്‌മജ ആരോപിച്ചു. അതേസമയം, പത്‌മജയുടെ സത്യാഗ്രഹം തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്ന് മന്ത്രി സുനിൽ കുമാർ പ്രതികരിച്ചു. തൃശൂർ പൂരം നടത്താൻ പുറത്ത് നിന്നുള്ള ആളുകൾ സത്യാഗ്രഹം നടത്തേണ്ട കാര്യമില്ല. പൂർവ്വാധികം ഭംഗിയോടെ പൂരം നടത്തുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Also Read: ആഴക്കടൽ വിവാദം; സംസ്‌ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര ഫിഷറീസ് മന്ത്രി