കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.
കഴിഞ്ഞ ദിവസം സുന്ദര പോലീസിൽ നൽകിയ മൊഴിയിൽ ബിജെപി പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ പാർപ്പിച്ചെന്നും പറയുന്നുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ വകുപ്പുകൾ കൂടി കേസിൽ കൂട്ടിച്ചേർക്കും.
അതേസമയം, കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും പോലീസ് നീക്കം നടത്തുന്നുണ്ട്. സുന്ദരയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ബിജെപി പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, ആശോക് ഷെട്ടി എന്നിവരെയും കേസിൽ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരുടെയും പേരുകൾ ഇടത് സ്‌ഥാനാർഥി വിവി രമേശൻ സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്.
Read also: കടമ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് നേരെ കല്ലേറ്