റിയാദ്: ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും, വിതരണം ചെയ്യുന്നതും നിരോധിച്ച് സൗദി. സൗദി പബ്ളിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് വകവെക്കാതെ നിയമം ലംഘിക്കുന്ന ആളുകൾക്ക് 10 വർഷം തടവും 20.84 കോടി രൂപ(ഒരു കോടി റിയാൽ) പിഴയും ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി.
കൂടാതെ നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതും പരിശീലിക്കുന്നതും തടയുമെന്നും കോടതി അറിയിച്ചു. ഒപ്പം തന്നെ കുറ്റക്കാരെന്ന് കോടതി വിധിക്കുന്നവരുടെ പേരുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഇടിമിന്നലേറ്റ് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ വീട്ടിൽ തീപിടുത്തം