തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മന്ത്രി നൽകിയ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് പിജി ഡോക്‌ടർമാർ ആവശ്യപ്പെട്ടു. അതുവരെ സമരം തുടരാനാണ് തീരുമാനം.
ഡ്യൂട്ടി വിഭജനം ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നും ജോലിഭാരം കൂടുതലുള്ള മേഖലകൾ ഏതെന്ന് പ്രത്യേകം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെട്ടാൽ സ്‌റ്റൈപൻഡ് വർധന പരിഗണിക്കും. സമരം അവസാനിപ്പിക്കണമെന്നും സാധാരണക്കാർക്ക് ചികിൽസ നിഷേധിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് നിലപാട് വ്യക്‌തമാക്കി പിജി ഡോക്‌ടർമാർ രംഗത്തെത്തിയത്.
Also Read: കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി അറസ്‌റ്റിൽ