കൊച്ചി: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി ഷമീറാണ് അറസ്‌റ്റിലായത്. നാല് പ്രതികളുളള കേസില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീനയാണ് ഒളിവിൽ കഴിയുന്നത്.
എറണാകുളത്ത് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലാണ് കൂട്ടബലാൽസംഗത്തിന് ഇരയായത്. കേസിലെ ഒന്നാം പ്രതി സലിം കുമാര്‍, ഇയാളുടെ സുഹൃത്ത് മുഹമ്മദ് അജ്‌മൽ എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
കൊച്ചിയിലെ ക്രിസ്‌റ്റീന റെസിഡന്‍സിയില്‍ സലിം കുമാര്‍ എന്നയാള്‍ മുറിയെടുത്ത് നല്‍കിയെന്നും അവിടെ വെച്ച് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം സലിംകുമാറും അജ്‌മലും ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. കെട്ടിടത്തിന്റെ ഉടമയായ ക്രിസിറ്റീന ഇതിനായി ഇവര്‍ക്ക് സഹായങ്ങള്‍ ചെയതുനല്‍കിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ നേരത്തെ അതൃപ്‌തി പ്രകടിപ്പിച്ച പരാതിക്കാരി പോലീസ് പ്രതികള്‍ക്ക് അനുകൂലമാണെന്നും ആരോപിച്ചിരുന്നു.
Most Read: ദക്ഷിണാഫ്രിക്കന്‍ പര്യടനം; രോഹിത്തിന് പരിക്ക്; രാഹുല്‍ വൈസ് ക്യാപ്റ്റനായേക്കും