കൊച്ചി: കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിലെ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവും 1,25,000 രൂപ പിഴയും. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് നൽകേണ്ട ശിക്ഷയെ കുറിച്ചുള്ള വാദം കഴിഞ്ഞ ദിവസം കോടതിയിൽ പൂർത്തിയായിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്‌തെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
റിയാസിനെതിരെ ചുമത്തിയ 120ബിയും യുഎപി എയിലെ 38, 39 വകുപ്പുകളും കോടതിയിൽ തെളിഞ്ഞു. പാലക്കാട് കൊല്ലംകോട് സ്വദേശിയായ റിയാസ് 2018 മേയ് 15നാണ് അറസ്‌റ്റിലാകുന്നത്. റിയാസാണ് കേസിലെ ഏക പ്രതി. ശ്രീലങ്കൻ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്‌ത നാഷണൽ തൗഫീഖ് ജമാത് നേതാവ് സഹ്‌റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിൽ ചാവേർ ആക്രമണവും സ്‌ഫോടനവും നടത്താൻ റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎ കേസ്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും