ന്യൂഡെൽഹി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷകൾ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. കേരളത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്. ഒരാഴ്‌ചത്തേക്കാണ് പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്. കൂടാതെ കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്‌തമാക്കി.
തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ പരീക്ഷകൾ സ്‌റ്റേ ചെയ്‌തത്. ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് കോവിഡ് സാഹചര്യം വിലയിരുത്താതെ ആണെന്നും, രാജ്യത്ത് റിപ്പോര്‍ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 70 ശതമാനവും കേരളത്തിലാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് സെപ്റ്റംബർ 6ആം തീയതി മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി നിർണായക തീരുമാനമെടുത്തത്.
കേരളത്തിൽ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് മുകളിലാണ് തുടരുന്നതെന്നും, ഈ സാഹചര്യത്തിൽ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം വിദ്യാർഥികളെ കുഴപ്പത്തിലാക്കുമെന്നും ഹരജിക്കാരൻ കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനെടുക്കാത്ത കുട്ടികളെ എഴുത്തുപരീക്ഷക്ക് നിര്‍ബന്ധിക്കുന്നത് അന്യായമായ നടപടിയാണെന്നും ഹരജിയില്‍ വ്യക്‌തമാക്കിയിരുന്നു.
Read also: ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ