ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മനുഷ്യാവകാശ പ്രവർത്തകൻ വെങ്കടേഷ് നായകാണ് ഇതുസംബന്ധിച്ച ആർടിഐ ഫയൽ ചെയ്‌തത്.
നികുതി നടക്കുന്നവരും ആനുകൂല്യത്തിന് അർഹതയില്ലാത്തവരുമായ നിരവധി കർഷകർ പദ്ധതിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. അർഹത ഇല്ലാത്തവരിൽ 55.58 പേരും ആദായനികുതി അടക്കുന്ന കർഷകരിൽ ഉൾപ്പെട്ടവരാണ്. ശേഷിക്കുന്ന 44.41 ശതമാനം ആളുകൾ പദ്ധതിക്ക് യോഗ്യതയില്ലാത്ത കർഷകരുടെ വിഭാഗത്തിൽപ്പെടുന്നവരാണെന്നും നായക് പറഞ്ഞു.
അർഹതയില്ലാത്തവർക്ക് കൈമാറിയ ഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് നായക് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
2019ൽ പ്രധാനമന്ത്രി കിസാൻ യോജന ആരംഭിച്ചത് മുതൽ 2020 ജൂലൈ 31 വരെ യോഗ്യത ഇല്ലാത്തവർക്കും ആദായനികുതി അടക്കുന്ന കർഷകർക്കുമായി 1364.13 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്‌തമാക്കുന്നത്.
Read also: കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്‌തു