മുംബൈ : ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി മുബൈയിലെ ജയിലില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന കവി വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വരവര റാവുവിന്റെ ഭാര്യ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്‌ഥാനത്തിലാണ് ഉത്തരവ്. അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമാണെന്നും, ഇനിയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മരണം വരെ സംഭവിച്ചേക്കാം എന്നും അദ്ദേഹത്തിന്റെ ഭാര്യ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.
കോടതി ഉത്തരവിനെ തുടര്‍ന്ന് നാനാവതി ആശുപത്രിയിലേക്കാണ് വരവര റാവുവിനെ മാറ്റിയിരിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തെ കോടതിയുടെ ഉത്തരവില്ലാതെ ഡിസ്‌ചാര്‍ജ് ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. പരിശോധനകള്‍ നടത്തിയ ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
വരവര റാവുവിന്റെ ചികില്‍സ പൂര്‍ണമായും സര്‍ക്കാര്‍ ചിലവില്‍ ആയിരിക്കണമെന്ന് പറഞ്ഞ കോടതി, മരണക്കിടക്കയില്‍ കിടക്കുന്ന അദ്ദേഹത്തിന് എങ്ങനെയാണ് ചികില്‍സ നിഷേധിക്കാന്‍ കഴിയുകയെന്ന് ചോദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പ് ഇല്ലന്ന് സര്‍ക്കാര്‍ അഭിഭാഷകരും വ്യക്‌തമാക്കി. ആശുപത്രിയില്‍ കഴിയുന്ന വരവര റാവുവിനെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ക്ക് അനുവാദം നല്‍കിയതായും മുംബൈ ഹൈക്കോടതി ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന് മുൻപ് എത്തിയേക്കുമെന്ന് ഫൈസർ