മുംബൈ: ഭീമ കൊറഗാവ്-എൽഗാർ പരിഷത്ത് കേസിലെ പ്രതിയായ തെലുങ്ക് കവിയും ആക്‌ടിവിസ്‌റ്റുമായ വരവര റാവു ആശുപത്രി വിട്ടു. ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ റാവുവിന് ജയിലിലേക്ക് മടങ്ങേണ്ടതില്ല. മുംബൈയിലെ നാനാവതി ആശുപത്രിയിൽ നിന്ന് ശനിയാഴ്‌ച രാത്രി വൈകിയാണ് ഡിസ്‌ചാർജ് ചെയ്‌തത്.
നിരോധിത മാവോയിസ്‌റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കാട്ടി 82കാരനായ റാവുവിനെ പൂനെ പോലീസ് യുഎപിഎ വകുപ്പുകൾ ചേർത്താണ് അറസ്‌റ്റ് ചെയ്‌തത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫെബ്രുവരി 22ന് മുംബൈ ഹൈക്കോടതി ആറ് മാസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ ജയിൽ മോചിതനായ ശേഷം അദ്ദേഹത്തോട് മുംബൈയിൽ തന്നെ തുടരാൻ കോടതി ഉത്തരവിട്ടിരുന്നു. 500,00 രൂപയുടെ രണ്ട് ആൾജാമ്യം ഹാജരാക്കാൻ റാവുവിന് കൂടുതൽ സമയം അനുവദിക്കാനും കോടതി തീരുമാനിച്ചു.
Read Also: തമിഴ്‌നാട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെ