കൊച്ചി: മോഡലുകൾ കാറപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് പോലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനായി ഹാർഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞു കളഞ്ഞു എന്ന ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കായലിൽ തിരച്ചിൽ തുടരുകയാണ്. ഇത് കണ്ടെത്താൻ കോസ്‌റ്റ് ഗാർഡിന്റെ സഹായം തേടുമെന്നും പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു.
വാഹനാപകടത്തിൽ പ്രാഥമികമായി വലിയ ദുരൂഹതകൾ സംശയിച്ചിരുന്നില്ല. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിർണായകമായത്. ഹാർഡ് ഡിസ്‌ക നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പായി. മോഡലുകളുടെ കാർ ഓടിച്ചിരുന്നു അബ്‌ദു റഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കമ്മീഷണർ പറഞ്ഞു.
Entertainment News: തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ‘അജഗജാന്തരം’ വരുന്നു; ഡിസംബർ 23ന് റിലീസ്