ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പടെ 9 പേരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിൽ അന്വേഷണ സംഘം. ഇതിനായുള്ള അപേക്ഷ തിങ്കളാഴ്‌ച കോടതിയിൽ സമർപ്പിക്കാനാണ് നീക്കം. അതേസമയം തിങ്കളാഴ്‌ച തന്നെ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ട ആശിഷ് മിശ്രയും അങ്കിത് ദാസ്, ഡ്രൈവർ ശേഖർ ഭാരതി, ഗൺമാൻ ലത്തീഫ് എന്നിവരെ എത്തിച്ച് പ്രത്യേക അന്വേഷണസംഘം സംഭവം പുനഃരാവിഷ്‌കരിച്ചിരുന്നു. പഴയ ജീപ്പും എസ്‌യുവിയും, മരിച്ച ആളുകളുടെ ഡമ്മിയും റോഡിൽ നിരത്തിയാണ് സംഭവം പുനഃരാവിഷ്‌കരിച്ചത്. കൂടാതെ ശേഖർ ഭാരതി, അങ്കിത്, ലത്തീഫ് എന്നിവരുടെ പോലീസ് കസ്‌റ്റഡി ഞായറാഴ്‌ച അവസാനിക്കും.
കൂട്ടക്കൊല നടക്കുന്ന സമയത്ത് സംഭവ സ്‌ഥലത്ത് താൻ ഉണ്ടായിരുന്നില്ലെന്ന വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ആശിഷ് മിശ്ര. എന്നാൽ ഫോൺ ലൊക്കേഷൻ വച്ചും, മറ്റുള്ള പ്രാതഃഗികളിൽ നിന്നുള്ള മൊഴിയുടെ അടിസ്‌ഥാനത്തിലും ഇത് കള്ളമാണെന് അന്വേഷണസംഘം തിരിച്ചറിഞ്ഞു.
Read also: കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാംപ് സമാപിച്ചു