ആലപ്പുഴ: ശനിയാഴ്‌ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ ദിവസങ്ങള്‍ക്കിപ്പുറവും കണ്ടെത്താനാകാതെ പോലീസ്. കുട്ടിയെ തിരിച്ചറിഞ്ഞാലേ രക്ഷിതാക്കളിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാകൂ എന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ് പ്രതികരിച്ചു.
പ്രചരിക്കുന്ന വീഡിയോയില്‍ മുദ്രാവാക്യം വിളിക്കുന്നതായി വ്യക്‌തമായി കാണുന്നവരെ തിരിച്ചറിഞ്ഞശേഷം അവര്‍ക്കെതിരേയും നടപടിയെടുക്കും. കേസെടുത്തതു മുതല്‍ കുട്ടിയെ ചുമലിലേറ്റി നടന്ന അന്‍സാര്‍ നജീബുമായി ബന്ധമുള്ള വീടുകള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
വിദേശത്തായിരുന്ന അന്‍സാര്‍, നടക്കലില്‍ മലഞ്ചരക്കു വ്യാപാരം നടത്തുകയാണ്. അറസ്‌റ്റിലായ അന്‍സാറിനെതിരേ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. പോലീസ് ആക്‌ടിലെ 120ആം വകുപ്പും ഇയാൾക്കെതിരെ ചേര്‍ത്തിട്ടുണ്ട്.
Read Also: പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ അപേക്ഷയിൽ വിധി ഇന്ന്