കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെറ്റായി നടപടികൾ നേരിട്ടവരുടെ വിശദാംശങ്ങൾ പ്രത്യേക പട്ടികയായി സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇത് ഉൾപ്പെടുന്ന പുതിയ റിപ്പോർട് സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും.
അതേസമയം, കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ, ജപ്‌തി നടപടിയിൽ പോപുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇവ വിട്ടുനൽകിയതായി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കുകയായിരുന്നു.
പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ നടപടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ജപ്‌തി നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയിൽ നിന്നും ഒഴിവാക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. പിഴവ് പറ്റി പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തെറ്റായി ജപ്‌തി നടപടികൾ അടിയന്തിരമായി കാടാമ്പുഴ സ്വദേശി യൂസുഫിന്റെത് ഉൾപ്പടെ 18 പേർക്കെതിരെയുള്ള നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. അതിനിടെ, ഹർത്താലിലെ പൊതുമുതൽ നഷ്‌ടം കണക്കാക്കുന്നതിനായി ചുമതലപ്പെടുത്തിയ ക്ളെയിംസ് കമ്മീഷണർക്ക് ഓഫിസ് തുറക്കുന്നതിനായി ആറ് ലക്ഷം രൂപയും അനുവദിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
Most Read: ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെതിരെ കൂടുതൽ നടപടികൾ; വിസ റദ്ദാക്കും