തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. കോവിഡ് ഭേദമായവര്‍ എല്ലാ മാസവും ക്ലിനിക്കല്‍ എത്തി പരിശോധന നടത്തണം.
ഇവരില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് ആശുപത്രികളില്‍ ചികില്‍സ നല്‍കും. താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്‌തു വരുന്ന പോസ്‌റ്റ് കോവിഡ് രോഗികളെ ഇവിടെ പരിശോധിക്കും. വിദഗ്ധര്‍ ആയ ഡോക്‌ടർമാരുടെ സംഘത്തെ നിയോഗിക്കും. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറങ്ങി.