ലഖ്‌നൗ: യുപി മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിസിക്കെതിരെ പോസ്‌റ്റര്‍. കുറ്റവാളിക്ക് വേണ്ടി പ്രാർഥിക്കുന്നത് മറക്കാനാകാത്ത കുറ്റമാണെന്ന് സര്‍വകലാശാല വിദ്യാർഥികളുടെ പേരിൽ പുറത്തുവന്ന പോസ്‌റ്ററില്‍ പറയുന്നു. സര്‍വകലാശാല ചരിത്രത്തിന് അപമാനമാണ് വൈസ് ചാന്‍സിലറുടെ പ്രവൃത്തിയെന്നും കല്യാണ്‍ സിംഗ് ബാബറി മസ്ജിദ് കേസിലെ പ്രതിയാണെന്നും പ്രതിഷേധ പോസ്‌റ്ററില്‍ വ്യക്‌തമാക്കുന്നു.
അതേസമയം പോസ്‌റ്റര്‍ തയ്യാറാക്കിയവര്‍ക്ക് താലിബാനികളുടെ ചിന്തയാണെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും യുപി ന്യൂനപക്ഷ ക്ഷേമമന്ത്രി പ്രതികരിച്ചു. അസുഖബാധിതനായി ചികിൽസയിൽ കഴിയവെയാണ് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കല്യാണ്‍ സിംഗ് അന്തരിച്ചത്.
Read also: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി