ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ സജീവമായി. പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത യോഗം ബുധനാഴ്‌ച നടക്കും. ഡെല്‍ഹിയിലെ കോണ്‍സ്‌റ്റിറ്റ്യുഷൻ ക്ളബിലാവും യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കഴിഞ്ഞ ആഴ്‌ച ടിഎംസി അധ്യക്ഷ മമത ബാനര്‍ജി കത്തയച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള ബിജെപി ഇതര പാര്‍ട്ടികളോടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യർഥിച്ചിട്ടുള്ളത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ സ്‌ഥാനാർഥിയാവുമെന്ന് പ്രതീക്ഷിക്കുന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം നാളത്തെ യോഗത്തിന് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡെല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്‌ച നടത്തി. വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സംയുക്‌ത തന്ത്രം രൂപീകരിക്കാന്‍ എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ യോഗത്തിനായി ഡെല്‍ഹിയില്‍ എത്തിയതായിരുന്നു മമത ബാനര്‍ജി.
Read Also: മുഖ്യമന്ത്രിക്ക് പിന്തുണയുമായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ മാർച്ച്