തിരുവനന്തപുരം: കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച്. ഇതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ജില്ലകളിലെയും മെഡിക്കൽ സ്‌റ്റോറുകൾ അടക്കമുള്ള സ്‌ഥാപനങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ പരിശോധന നടത്തും. കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ സർക്കാർ നിശ്‌ചയിച്ച വില പ്രകാരം തന്നെയാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്‌ഥാപനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
പിപിഇ കിറ്റിന് 273 രൂപയും എൻ95 മാസ്‌ക്കിന് 22 രൂപയുമാണ് സർക്കാർ നിശ്‌ചയിച്ച വില. ട്രിപ്പിൾ ലെയർ മാസ്‌ക്-3.90 രൂപ, ഫെയ്‌സ് ഷീൽഡ്-21 രൂപ, സർജിക്കൽ ഗൗൺ-65 രൂപ, സാനിറ്റൈസർ (500 മില്ലി)-192 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്‌ചയിച്ച നിരക്ക്.
Read also: ടിപിആർ 73 ശതമാനം; ചെല്ലാനത്ത് കടൽ ക്ഷോഭത്തിന് പിന്നാലെ കോവിഡ് രൂക്ഷം