ന്യൂഡെൽഹി: ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളോട് ഇന്ധനനികുതി കുറയ്‌ക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്‌ഥാനങ്ങള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാകുന്നില്ലെന്നും, ഇതിലൂടെ ചില സംസ്‌ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്നിട്ടും സംസ്‌ഥാനങ്ങൾ നികുതി കുറയ്‌ക്കാത്തത് സാധാരണക്കാരന് വലിയ ദുരിതമാണ് സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത സംസ്‌ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. തമിഴ്‌നാട്, മഹാരാഷ്‌ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളെയാണ് അദ്ദേഹം ഇന്ധനനികുതി കുറയ്‌ക്കാത്തതിൽ കുറ്റപ്പെടുത്തിയത്.
രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിലവിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. വീഡിയോ കോൺഫറൻസിങ് വഴി നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്‌ഥർ എന്നിവരും പങ്കെടുത്തു.
Read also: ഇനി പ്രവർത്തനം കേരളത്തിൽ; എകെ ആന്റണി നാളെ സംസ്‌ഥാനത്ത് എത്തും