ന്യൂഡെൽഹി: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‍ട്രപതി രാംനാഥ് കോവിന്ദും. കല്യാൺ സിങ്ങിന്റെ മരണത്തിൽ വാക്കുകളാൽ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യതന്ത്രജ്‌ഞനും മികച്ച ഭരണാധികാരിയും മഹാനായ മനുഷ്യനുമായിരുന്നു കല്യാൺ സിങ്ങെന്നും ഉത്തർ പ്രദേശിന്റെ വികസനത്തിൽ മറക്കാനാകാത്ത സംഭാവന അദ്ദേഹം നൽകിയിരുന്നെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
I am saddened beyond words. Kalyan Singh Ji…statesman, veteran administrator, grassroots level leader and great human. He leaves behind an indelible contribution towards the development of Uttar Pradesh. Spoke to his son Shri Rajveer Singh and expressed condolences. Om Shanti. pic.twitter.com/ANOU2AJIpS
— Narendra Modi (@narendramodi) August 21, 2021
അതേസമയം കല്യാൺ സിങ്ങിന് ജനങ്ങളുമായി ‘മാന്ത്രിക ബന്ധം’ ഉണ്ടായിരുന്നെന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Kalyan Singh ji had a magical connect with masses. As Chief Minister of UP, he determinedly pursued clean politics and purged governance of criminals and corruption. He dignified the offices he held. His demise leaves a vacuum in public life. My heartfelt condolences.
— President of India (@rashtrapatibhvn) August 21, 2021
പ്രധാനമന്ത്രിയെയും രാഷ്‍ട്രപതിയെയും കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
ലഖ്‌നൗവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങിന്റെ അന്ത്യം. 89 വയസായിരുന്നു. രക്‌തത്തിലെ അണുബാധ, മറ്റ് വാർധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയെ തുടർന്ന് ജൂലൈ നാലിനാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് വെള്ളിയാഴ്‌ച ഡയാലിസിസിന് വിധേയനാക്കിയിരുന്നു.
Most Read: പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി