ഹത്രസില്‍ നിരോധന ഉത്തരവുകളുമായി ജില്ലാ ഭരണകൂടം; അതിര്‍ത്തികള്‍ അടച്ചു

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയില്‍ നിരോധന ഉത്തരവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഹത്രസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയത്. ജില്ലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് ഒക്‌ടോബര്‍ 31 വരെ നിലനില്‍ക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് പി കെ ലക്ഷ്‌കര്‍ പറഞ്ഞു.

Read Also: ‘ഹത്രസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് ജില്ലയില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിരിക്കുന്നത്. ഹത്രസ് ജില്ലയുടെ അതിര്‍ത്തികള്‍ അടക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലും പ്രദേശത്തും എത്താന്‍ ശ്രമിക്കുന്നതായാണ് വിവരം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായും ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Kerala news: രോഗിയെ പുഴുവരിച്ച സംഭവം; ഡോക്‌ടർമാര്‍ സമരത്തിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE