തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ സമരം പ്രഖ്യാപിച്ച ഡോക്‌ടർമാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ 3 പേരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഡോക്‌ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്. സസ്‌പെൻഡ് ചെയ്‌തവരുടെ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തതോടെ ആണ് ചര്‍ച്ച അലസി പിരിഞ്ഞത്.
ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്നതാണ് സമരക്കാരുടെ നിലപാട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കോവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആണ് തീരുമാനം. കെ.ജി.എം.സി.ടി.എ നേതൃത്വത്തില്‍ ഡോക്‌ടർമാര്‍ നാളെ റിലെ സത്യാഗ്രഹം തുടങ്ങും. നഴ്സുമാര്‍ നാളെ ജില്ലയില്‍ കരിദിനം ആചരിക്കും. ഭരണാനുകൂല സംഘടനകള്‍ക്കും എതിര്‍പ്പ് ഉണ്ടെങ്കിലും പ്രത്യക്ഷ സമരത്തില്‍ ഇറങ്ങില്ല. സംഭവത്തില്‍ ഡി.എം.ഒയുടെ അന്വേഷണം തുടരും.
National News: റഷ്യന്‍ വാക്‌സിൻ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ അനുമതി തേടി ഡോ.റെഡ്ഡീസ്