കൽപ്പറ്റ: സ്വന്തം അശ്‌ളീയ വീഡിയോകൾ സ്‌ത്രീകൾക്കും കുട്ടികൾക്കും അയച്ചു കൊടുക്കുന്ന ആളെ പോലീസ് പിടികൂടി. തിരുവനന്തപുരം പൊൻമുടി സ്വദേശി ഷൈജുവിനെയാണ് വയനാട് സൈബർ ക്രൈം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇത്തരം കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ജില്ലയിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും നമ്പറുകൾ ശേഖരിച്ച് സ്വന്തം അശ്‌ളീയ വീഡിയോകൾ ചിത്രീകരിക്കുകയും അവ അയച്ചു കൊടുക്കുകയും ചെയ്യുന്നത് പതിവായിരുന്നു. തുടർന്ന് നീണ്ട മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയത്.
സൈബർ പോലീസ് ഇൻസ്‌പെക്‌ടർ ജിജീഷിന്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഉദ്യോഗസ്‌ഥരായ സലാം, ഷുക്കൂർ, രഞ്ജിത്ത്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളുടെ ഫോണും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.