എറണാകുളം: ജില്ലയിലെ മലയോര മേഖലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ റൂറല്‍ എസ്‌പിയുടെ നിര്‍ദേശം. മലയാറ്റൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈഎസ്‌പിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ക്വാറികളും പരിശോധിക്കും. പാറമടകളുടെ ലൈസന്‍സ്, സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുന്ന കെട്ടിടങ്ങള്‍ എന്നിവ പോലീസ് പരിശോധനക്ക് വിധേയമാക്കും.
മലയാറ്റൂരില്‍ ഇന്നലെ പുലര്‍ച്ചെ ക്വാറിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ സൂക്ഷിച്ച സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായിരുന്നു. രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പെരിയണ്ണ, നാഗ എന്നീ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അപകടത്തെ ക്കുറിച്ച് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അന്വേഷണം ആരംഭിച്ചു. ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കും. ക്വാറി ഉടമകള്‍ ഒളിവിലാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരങ്ങള്‍.
Read Also: പാലാരിവട്ടം പാലം ഒന്‍പത് മാസത്തിനകം