പ്രവാചക നിന്ദയ്‌ക്ക് എതിരായ പ്രതിഷേധം; യുപിയിൽ അറസ്‌റ്റിലായത് 415 പേർ

By Staff Reporter, Malabar News
india-protest_blasphemy
Ajwa Travels

ലക്‌നൗ: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 415 പേര്‍ അറസ്‌റ്റിലായി. യുപിയിലെ പത്ത് ജില്ലകളിലായി 20 എഫ്‌ഐആറാണ് രജിസ്‌റ്റര്‍ ചെയ്‌തത്‌. ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ജൂണ്‍ 3ന് കാണ്‍പൂരിലാണ് ആദ്യം പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 10ന് ഒന്‍പത് ജില്ലകളിലേക്ക് കൂടി അക്രമങ്ങളും പ്രതിഷേധങ്ങളും വ്യാപിച്ചു.

കാണ്‍പൂരില്‍ 20 പോലീസുകാരടക്കം നാല്‍പതോളം പേര്‍ക്കാണ് പരുക്കേറ്റത്. നാനൂറിലേറെ പേര്‍ പ്രതിഷേധങ്ങളുടെ ഭാഗമായി 10 ജില്ലകളില്‍ നിന്ന് അറസ്‌റ്റിലായിട്ടുണ്ടെന്ന് എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. സഹരണ്‍പൂര്‍, കാണ്‍പൂര്‍, മൊറാദാബാദ്, ഹത്രാസ്, ഫിറോസാബാദ്, അലിഗഢ് എന്നിവിടങ്ങളില്‍ വ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നത്.

പ്രയാഗ് രാജിലും സഹരന്‍പൂരിലും നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലെത്തി. പോലീസുമായുള്ള സംഘര്‍ഷത്തിനിടെ ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിഞ്ഞിരുന്നു. പ്രയാഗ് രാജില്‍ ബൈക്കുകള്‍ കത്തിക്കുകയും പോലീസ് വാഹനത്തിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്‌തതിലും കേസെടുത്തിട്ടുണ്ട്. ഒരു പോലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്‌തു.

Read Also: നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ജൂലൈ ഒന്നിന് തിയേറ്ററുകളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE