ന്യൂഡെൽഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്‌റ്റർ ചെയ്‌ത കേസുകളില്‍ ബിജെപി മുന്‍വക്‌താവ് നുപൂർ ശര്‍മയുടെ അറസ്‌റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്‌റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍ ഒന്നായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നുപൂർ സുപ്രീം കോടതിയെ സമീപിച്ചത്.
ഹരജിയില്‍ അടുത്തവാദം കേള്‍ക്കുന്നതുവരെ നുപൂറിനെ അറസ്‌റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. നുപൂറിന് എതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്ഐആറുകള്‍ ഒന്നാക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ വിവിധ സംസ്‌ഥാനങ്ങളോട് കോടതി നിർദ്ദേശിച്ചു. ഡെൽഹി, കര്‍ണാടക, തെലങ്കാന, പശ്‌ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍ പ്രദേശ്, ജമ്മു കശ്‌മീർ, അസം എന്നീ സംസ്‌ഥാനങ്ങളോടാണ് സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
വിവിധ സംസ്‌ഥാനങ്ങളില്‍ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന ഒന്‍പത് എഫ്ഐആറുകള്‍ ഒന്നായി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട നുപൂറിന്റെ ഹരജി ഓഗസ്‌റ്റ് 10ന് കോടതി പരിഗണിക്കും.
Most Read: കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്