ന്യൂഡെൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പലിശ നിരക്ക് കുറച്ചു. 8.5 ശതമാനത്തില്‍ നിന്ന് 8.1 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 1977-78ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഗുവാഹത്തിയിൽ ചേർന്ന ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്‌റ്റി യോഗത്തിലാണ് തീരുമാനം. എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) ഏകദേശം അഞ്ച് കോടിയോളം വരിക്കാരുണ്ട്. ബോർഡിന്റെ ശുപാർശ ഉടൻ ധനമന്ത്രാലയത്തിന് അയക്കും. 2020-21ൽ 8.5 ശതമാനമായിരുന്നു പലിശ.
ബോർഡിന്റെ തീരുമാനം ധനമന്ത്രാലയം അംഗീകരിച്ചുകഴിഞ്ഞാൽ, 2021-22ലെ പുതിയ നിരക്കായ 8.1 ശതമാനം പലിശ വരുമാനം വരിക്കാരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാൻ ഇപിഎഫ്ഒ അതിന്റെ ഫീൽഡ് ഓഫിസുകൾക്ക് നിർദ്ദേശം നൽകും.
കേന്ദ്ര തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ബിസിനസ്, ജീവനക്കാരുടെ പക്ഷത്തു നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സിബിടി ആണ് പലിശ നിരക്ക് നിർദ്ദേശം നിശ്‌ചയിക്കുന്നത്. തുടര്‍ന്നാണ് ധനമന്ത്രാലയം ശുപാര്‍ശ അംഗീകരിക്കുന്നത്.
Most Read: അമേരിക്ക തിരിച്ചടിച്ചാൽ മൂന്നാം ലോകമഹായുദ്ധം; റഷ്യൻ അതിർത്തികളിൽ സൈന്യത്തെ വിന്യസിച്ചു