തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ സംവിധാനം നടപ്പിലാക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പിഡബ്ള്യുഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.
സര്‍ക്കിള്‍ ഓഫിസുകളിലെയും ഡിവിഷന്‍ ഓഫിസുകളിലെയും പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. പിന്നാലെ സബ് ഡിവിഷന്‍ ഓഫിസുകളും സെക്ഷന്‍ ഓഫിസുകളും രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണ് ഇ-ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്ക് മാറുമ്പോള്‍ വകുപ്പിലെ ഫയല്‍ നീക്കത്തില്‍ സുതാര്യത ഉറപ്പുവരുത്തുവാനും കഴിയും. വകുപ്പിനെ പേപ്പര്‍ രഹിതമാക്കുവാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സെക്ഷന്‍ ഓഫിസ് മുതല്‍ സെക്രട്ടറിയേറ്റ് വരെ ഇ-ഓഫിസിന് കീഴിലാകും.
അടിയന്തരമായി തീരുമാനമെടുക്കേണ്ട ഫയലുകളില്‍ വേഗത്തില്‍ തീരുമാനം എടുക്കാനാകും. ഫയലുകള്‍ തപാലില്‍ അയക്കുന്നതിനുള്ള സമയം ലാഭിക്കാനാകും. മറ്റു ജില്ലകളിലേക്കും സെക്ഷനുകളിലേക്കുമുള്ള ഫയല്‍ നീക്കത്തിന് സാധാരണയായി ദിവസങ്ങള്‍ എടുക്കും. എന്നാൽ, ഇ ഫയല്‍ സിസ്‌റ്റത്തിലൂടെ ഇത് പൂർണമായും ഒഴിവാക്കാം.
ഫയല്‍ നീക്കം ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് നീരീക്ഷിക്കാനും സൗകര്യം ഉണ്ടാകും. എവിടെയെങ്കിലും തടസം നേരിട്ടാല്‍ അത് ഒഴിവാക്കാനായി ഉദ്യോഗസ്‌ഥര്‍ക്ക് ഇടപെടാനാകും. അനാവശ്യ കാലതാമസം ഒഴിവാക്കാനും കഴിയും. ഇ-ഓഫിസ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഫയല്‍ നീക്കത്തിന് കൃത്യമായ സമയക്രമം കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
Most Read: ദത്ത് വിവാദം; കുഞ്ഞിനെ അനുപമയ്‌ക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആനി രാജ