ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ ഫലം. എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നത്. 117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി 51 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ കോണ്‍ഗ്രസ് 38 മുതല്‍ 46 സീറ്റുകളുമായി രണ്ടാം സ്‌ഥാനത്ത് എത്തുമെന്നും സർവേ ഫലം പറയുന്നു. നിലവിൽ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരാണ് ഭരിക്കുന്നത്. ആം ആദ്മിയാണ് മുഖ്യ പ്രതിപക്ഷം.
ശിരോമണി അകാലിദള്‍ 16-24 സീറ്റുകളും ബിജെപിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും ലഭിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. അതേസമയം സി വോട്ടര്‍ സര്‍വേ പ്രകാരം ആം ആദ്മിയുടെ വോട്ട് വിഹിതം 35.1 ശതമാനവും കോണ്‍ഗ്രസിന് 28.8 ശതമാനവും ശിരോമണി അകാലിദളിന് 21.8 ശതമാനവും ബിജെപിക്ക് 7.3 ശതമാനവും ആയിരിക്കുമെന്നാണ് പറയുന്നത്.
Read also: രാജസ്‌ഥാനിൽ കോൺഗ്രസിന് മികച്ച വിജയം; ബിജെപിക്ക് തിരിച്ചടി