ബഹ്‌റൈനിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ പുതുക്കി

By Staff Reporter, Malabar News
Bahrain-Covid-omicron
Representational Image
Ajwa Travels

മനാമ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കും രോഗബാധിതര്‍ക്കും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കുമുള്ള ക്വാറന്റെയ്ൻ നടപടിക്രമങ്ങള്‍ പുതുക്കി നിശ്‌ചയിച്ച് ബഹ്‌റൈന്‍. 2022 ജനുവരി 13 വ്യാഴം മുതല്‍ പ്രാബല്യത്തില്‍ വരുന്ന നടപടി ക്രമങ്ങളനുസരിച്ച് ഇത് പ്രകാരം വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് അവരുടെ ‘ബി അവയര്‍’ മൊബൈല്‍ ആപ്‌ളിക്കേഷനില്‍ വാക്‌സിനേഷന്‍ ലോഗോയുടെ ഗ്രീന്‍ ഷീല്‍ഡ് ഉണ്ടെങ്കില്‍ ക്വാറന്റെയ്ൻ ആവശ്യമില്ല.

എന്നാല്‍ ബി അവയര്‍ ആപ്‌ളിക്കേഷനില്‍ യെല്ലോ, റെഡ് ഷീല്‍ഡുകളുള്ളവരും വാക്‌സിനേഷന്‍ സ്വീകരിക്കാത്തവരുമായ വ്യക്‌തികള്‍ ഏഴ് ദിവസം ഹോം ക്വാറന്റെയ്‌നില്‍ കഴിയണം. ആപ്ളിക്കേഷനില്‍ പച്ച ഷീല്‍ഡുള്ളവര്‍ കോവിഡ് രോഗ ബാധിതരായാല്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഏഴ് ദിവസ കാലാവധി കഴിഞ്ഞാല്‍ ആപ്പില്‍ പച്ച ഷീല്‍ഡുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഇല്ലാതെ തന്നെ പുറത്തിറങ്ങാന്‍ സാധിക്കും.

എന്നാല്‍ വാക്‌സിന്‍ ഇതു വരെ സ്വീകരിക്കാത്തവരോ, അല്ലെങ്കില്‍ ആപ്പില്‍ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ഷീല്‍ഡ് ഉള്ളവരോ ആയ വ്യക്‌തികള്‍ക്ക് കോവിഡ് ബാധിച്ചാൽ രോഗബാധയുണ്ടായ തീയതി മുതല്‍ 10 ദിവസം ഐസൊലേഷനില്‍ കഴിയണം. 10 ദിവസത്തിനുശേഷം പിസിആര്‍ ടെസ്‌റ്റ് നടത്താതെ തന്നെ അവര്‍ക്ക് ഐസൊലേഷനില്‍ നിന്ന് മോചിതരാകാം.

സമ്പര്‍ക്ക ബാധിതരായാല്‍ ഒന്നാം ദിവസവും ഏഴാം ദിവസവും പിസി ആര്‍ ടെസ്‌റ്റ് ചെയ്യണം. ഗ്രീന്‍ ഷീല്‍ഡ് ഉള്ളവര്‍ സമ്പര്‍ക്ക ബാധിതരായാല്‍ ക്വാറന്റെയിന്‍ ആവശ്യമില്ല. എന്നാല്‍ യെല്ലോ, റെഡ് ഷീല്‍ഡ് ഉള്ളവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം.

Read Also: ധീരജിന്റെ കൊലപാതകം സുധാകരൻ ന്യായീകരിക്കുന്നു; ഡിവൈഎഫ്ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE