ഫാസിസ്‌റ്റുകളുടെ ഉരുക്കുകോട്ടകൾ ഭേദിച്ച രാഹുൽ; താങ്കളാണ് ഇന്ത്യയുടെ പ്രതീക്ഷ

By Desk Reporter, Malabar News
Rahul Gandhi at Hathras _ Malabar News
രാഹുൽ ഗാന്ധിയെ ഉത്തർ പ്രദേശ് പോലീസ് മർദിക്കുന്നു
Ajwa Travels

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി എംഎല്‍എയുടെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറയുന്നു; അതെ, ഇത് ലാസ്‌റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്‌മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്‌റ്റ് ബസ്‌. പക്ഷെ കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ രാഹുലിനെ പരിഹസിക്കുകയാണെന്നും എന്നാൽ, യെച്ചൂരി രാഹുലിന്റെ രാഷ്‌ട്രീയത്തിന് ഒപ്പമാണ് എന്നും പോസ്‌റ്റ് പറയുന്നു.

Must Read: ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുലും പ്രിയങ്കയും

ഇന്ത്യയിലെ കമ്മ്യൂണിസ്‌റ്റുകൾ രാഹുലിനെ പ്രതീക്ഷയോടെ കാണുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയത്തിന് ഒപ്പമാണ് എന്നും ഷാജി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ സിപിഎം നേതാക്കള്‍ രാഹുലിനെ വയനാട് എം.പി മാത്രമാക്കി ചുരുക്കുകയാണ്. എന്നാല്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ക്ക് രാഹുൽ ഗാന്ധി, ഇന്ത്യയുടെ ആത്‌മാവ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലെ നായകനാണെന്നും ഷാജി പറയുന്നു.

ഫാസിസ്‌റ്റുകളും ഫാസിസ്‌റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും; ഫാസിസ്‌റ്റുകൾ ഒരുക്കിയ ഉരുക്കുകോട്ടകൾ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രസിൽ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്; ഷാജി കുറിപ്പിൽ വ്യക്‌തമാക്കി.

പൂർണ്ണരൂപം ഇവിടെ വായിക്കാം:

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE