അനധികൃത സ്വത്ത് സമ്പാദന കേസ്; പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് നൽകണം- ഹൈക്കോടതി

കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം വിട്ടുകൊടുക്കാനാണ് നിർദ്ദേശം.

By Trainee Reporter, Malabar News
KM Shaji Vigilance case
Ajwa Travels

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് പിടിച്ചെടുത്ത പണം കെഎം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹെക്കോടതി ഉത്തരവിട്ടു. കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടികൂടിയ 47.35 ലക്ഷം വിട്ടുകൊടുക്കാനാണ് നിർദ്ദേശം. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

കഴിഞ്ഞ വർഷമാണ് കെഎം ഷാജിയുടെ കണ്ണൂർ അഴീക്കോട് വീട്ടിൽ നിന്ന് വിജിലൻസ് റെയ്‌ഡ്‌ നടത്തി 47,35,000 രൂപ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണം വിജിലൻസ് കൊണ്ടുപോയതെന്നാണ് കെഎം ഷാജി കോടതിയിൽ വാദിച്ചത്. പണം വിട്ടുനൽകണമെന്ന കെഎം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.

തിരഞ്ഞെടുപ്പ് രസീതിൽ പിരിക്കാവുന്ന തുകയിൽ കൂടുതൽ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്‌പദമാണെന്ന് വിലയിരുത്തിയായിരുന്നു കോടതി ഹരജി തള്ളിയത്. കോഴിക്കോട് ഒന്നര കോടിയുടെ വീട് നിർമിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവർത്തകൻ ഹരീഷിന്റെ പരാതിയിലാണ് കെഎം ഷാജിക്കെതിരെ കേസെടുത്തത്. കേസിലെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.

Most Read| അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE