തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. അടുത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്‌ടമായത്. വേദനിപ്പിക്കുന്ന വിയോഗമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പിടി തോമസിന്റെ വേര്‍പാട് വ്യക്‌തിപരമായും സംഘടനാപരമായും അത്യന്തം ദു:ഖമുണ്ടാക്കുന്നതാണ്. വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പിടി തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവാണ് പിടി തോമസെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിന് വയനാട്ടിലെത്തിയ അദ്ദേഹം മണ്ഡലത്തിലെ പരിപാടികൾ റദ്ദ് ചെയ്‌തു കൊച്ചിയിലേക്ക് തിരിച്ചു. ദീർഘകാലമായി അർബുദ രോഗ ബാധിതനായിരുന്ന പിടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്‌നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.
National News: പ്രിയങ്കയുടെ ഹാക്കിങ് പരാതി; ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു