ഭുവനേശ്വർ: വ്യാഴാഴ്‌ച രാത്രി ഭുവനേശ്വറിൽ നിന്ന് റായ്‌ഗഡിലേക്കുള്ള ട്രെയിനിൽ അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് യാത്രക്കാർ അമ്പരന്നു. യാത്രക്കാരോട് കുശലം ചോദിച്ചെത്തിയത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആയിരുന്നു. റെയിൽവേ സേവനങ്ങളെ കുറിച്ചും ട്രെയിനിലെ ശുചിത്വത്തെ കുറിച്ചും യാത്രക്കാരുടെ അഭിപ്രായം നേരിട്ടറിയാനാണ് മന്ത്രി എത്തിയത്.
കഴിഞ്ഞ മാസം നടന്ന കേന്ദ്ര മന്ത്രിസഭാ വികസന വേളയിലാണ് മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനായ അശ്വിനി വൈഷ്‌ണവ് റെയിൽവേ മന്ത്രിയായി സ്‌ഥാനമേറ്റത്. ബിജെപിയുടെ ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി ഒഡീഷയിൽ എത്തിയപ്പോഴാണ് ട്രെയിൻ സന്ദർശനം നടത്താൻ ഇദ്ദേഹം തീരുമാനിച്ചത്.
ഒഡിയ ഭാഷയിൽ യാത്രികരുമായി മന്ത്രി കുശലം ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ട്രെയിനിലെ ശുചിത്വം സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം യാത്രക്കാരന്റെ തോളിൽ തട്ടി മന്ത്രി കടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. മന്ത്രിയെ നേരിട്ടുകാണാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്ന് ഒരു യാത്രക്കാരി പറഞ്ഞപ്പോൾ ഞാനും നിങ്ങളെ പോലെയൊരു സാധാരണ പൗരനാണെന്ന് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
सबका साथ, सबका विकास, सबका विश्वास, सबका प्रयास |
ରେଳ ଯାତ୍ରୀ ମାନଙ୍କ ସହିତ ବାର୍ତ୍ତାଳାପ ସମୟରେ ବିଭିନ୍ନ ବର୍ଗର ଯାତ୍ରୀ ମାନଙ୍କ ସହିତ କଥା ହେଇ ବିଭିନ୍ନ ବିଷୟବସ୍ତୁ ସମ୍ବନ୍ଧରେ ଅବଗତ ହେଲି I. ?#JanAshirwadYatra pic.twitter.com/o1BLRUpokc
— Ashwini Vaishnaw (@AshwiniVaishnaw) August 19, 2021
യാത്രക്കിടെ ഒഡീഷയിലെ റെയിൽവേ വികസനത്തെ കുറിച്ച് ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയ മന്ത്രി ഭുവനേശ്വർ റെയിൽവേ സ്‌റ്റേഷനിലെ സൗകര്യങ്ങളും വിലയിരുത്തി.
Also Read: പ്രക്ഷോഭത്തിൽ കർഷകർ കൊല്ലപ്പെട്ട സംഭവം; ബിജെപിയിൽ നിന്ന് രാജിവെച്ച് മുൻ എംഎൽഎ