ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു.
ഇതിനിടെ എഐസിസി ഓഫിസിലേക്ക് അതിക്രമിച്ചു കയറി നേതാക്കളെയും എംപിമാരെയും കസ്‌റ്റഡിയിൽ ഡെൽഹി പോലീസ് നടപടിക്കെതിരെ കോൺഗ്രസ് എംപിമാർ സ്‌പീക്കറെ കണ്ട് പരാതി നൽകി. എംപിമാർ പാർലമെന്ററി പാർട്ടി ഓഫിസിൽ യോഗം ചേർന്ന ശേഷമാണ് ഓം ബിർളയെ കണ്ടത്. ലോകസഭ കക്ഷി നേതാവ് അധീർ രഞ്‌ജൻ ചൗധരിയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്.
നാലാം റൗണ്ട് ചോദ്യം ചെയ്യലിനായി രാഹുലിനോട് നാളെ ഇഡിക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർ സമര പരിപാടികൾ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കും. തിങ്കളാഴ്‌ചയാണ് രാഹുലിന്റെ ഇഡി ചോദ്യം ചെയ്യൽ തുടങ്ങിയത്. ഇന്നലവരെ 25 മണിക്കൂറാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്. നൂറ് ചോദ്യങ്ങൾ ചോദിച്ചതായാണ് വിവരം.
Most Read: വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്‌റ്റിൽ