രാജ്യസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാനില്ലെന്ന് എകെ ആന്റണി

By News Desk, Malabar News
ak-antony
Ajwa Travels

തിരുവനന്തപുരം: ഇനി രാജ്യസഭയിലേക്ക് മൽസരിരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും എകെ ആന്റണി പ്രതികരിച്ചു.

കേരളം ഉൾപ്പടെ 6 സംസ്‌ഥാനങ്ങളിലെ 13 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 31നാണ് തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എകെ ആന്റണി, കെ.സോമപ്രസാദ് (സിപിഎം), എംവി ശ്രേയാംസ്‌ കുമാർ (എൽജെഡി) എന്നിവരുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മൂന്ന് ഒഴിവുകളാണ് ഉണ്ടാവുക. പഞ്ചാബ് (5), അസം (2), ഹിമാചൽപ്രദേശ്, നാഗാലാൻഡ്, ത്രിപുര (1 വീതം) എന്നിങ്ങനെയാണു വിവിധ സംസ്‌ഥാനങ്ങളിലെ ഒഴിവുകൾ.

തിരഞ്ഞെടുപ്പ് വിജ്‌ഞാപനം 14ന് വരും. 21ന് നാമനിർദേശ പത്രികാ സമർപ്പണം. 31ന് തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് പിന്നാലെ വൈകിട്ട് അഞ്ചിനാണ് വോട്ടെണ്ണൽ. എകെ ആന്റണിക്ക് പുറമേ, കോൺഗ്രസിന്റെ ആനന്ദ് ശർമ (ഹിമാചൽ), പ്രതാപ് സിങ് ബാജ്‌വ (പഞ്ചാബ്), ശിരോമണി അകാലിദളിന്റെ നരേഷ് ഗുജ്‌റാൾ (പഞ്ചാബ്) എന്നിവരാണ് കാലാവധി പൂർത്തിയാക്കുന്ന പ്രമുഖർ.

Most Read: മൂന്നാംവട്ട സമാധാന ചർച്ച പൂർത്തിയായി; ഫലമുണ്ടായില്ലെന്ന് റഷ്യ, ചർച്ചകൾ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE