കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21നാണ് അവസാനിക്കുന്നത്. ഇതിന് മുൻപ് തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് ഇത് പിൻവലിച്ചത്. ഇതിനെതിരെയാണ് സിപിഎം നേതാവ് എസ് ശർമ കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് മുൻപ് തീരുമാനിച്ച തീയതിയിൽ നിന്ന് മാറ്റിവെച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുള്ള ചെയ്യാനുള്ള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്‌ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയിൽ വാദിച്ചു. ഈ വാദം കേട്ട ശേഷമാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടത്. കേസിൽ വെള്ളിയാഴ്‌ച വിശദമായി കോടതി വാദം കേൾക്കും.
Read Also: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക; അംബാനി ഒന്നാമത്, അദാനി രണ്ടാമത്