കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗമായ അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി സജേഷിനെതിരെ നടപടി. സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്ഐ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
പാർട്ടിയിൽ സജേഷിന് എതിരെയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലാണ് പുറത്താക്കൽ. സംഘടനക്ക് യോജിക്കാത്ത തരത്തിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. അധികം വൈകാതെ സജേഷിന് എതിരെ സിപിഎമ്മും നടപടി സ്വീകരിച്ചേക്കും.
അർജുൻ ആയങ്കി സ്വർണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സജേഷ് കാറ് വാങ്ങിയ അന്ന് മുതൽ അത് ഉപയോഗിച്ചിരുന്നത് അർജുനാണ് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയതെന്ന് ചൂണ്ടിക്കാട്ടി സജേഷ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Read also: ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കും വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; മെഹബൂബ മുഫ്‌തി