തിരുവനന്തപുരം : ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണെന്നും അതിനെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 55 മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നത് എന്താണെന്ന് തെളിഞ്ഞു കഴിഞ്ഞെന്നും, ഇഡി അന്വേഷണത്തിലൂടെ പുറത്തുവരുന്നത് സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണെന്നും ചെന്നിത്തല പറയുന്നു.
സ്വപ്‍നയും കൂട്ടരും നടത്തിയ ചെയ്‌തികളെല്ലാം മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ അറിവോടെയാണ് നടന്നത്. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടുനിന്നു. സംസ്‌ഥാനത്ത് നടന്ന അഴിമതി ഇടപാടുകളില്‍ ശിവശങ്കറിനും, സിഎം രവീന്ദ്രനും പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഒപ്പം തന്നെ അന്വേഷണം വേണമെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെ അന്വേഷണം തടസപ്പെടുത്തുന്നതാണ് ഇവിടെ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ പാര്‍ട്ടിയെ പരിചയാക്കുന്ന നയമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Read also : അവയവക്കച്ചവടം; സനല്‍കുമാര്‍ ശശിധരന്റെ പരാതിയില്‍ അന്വേഷണം നടത്തും