ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ള്യുവി രാമന് പകരമാണ് പരിശീലക സ്‌ഥാനം ഏറ്റെടുക്കുക. നേരത്തെ പവാറിന് പകരമാണ് 2018ൽ രാമനെ നിയമിച്ചത്. വാർത്താകുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്,
പരിശീലക സ്‌ഥാനത്തേക്ക് 35 പേരാണ് അപേക്ഷ സമർപ്പിച്ചത്. സുലക്ഷണ നായിക്, മദൻലാൽ, ആർപി സിംഗ് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരുമായി കൂടിക്കാഴ്‌ച നടത്തി പരിശീലകനെ തിരഞ്ഞെടുത്തത്.
രണ്ട് വർഷത്തേക്കാണ് കരാർ. 2018ലാണ് പവാറിനു പകരം ഡബ്ള്യുവി രാമൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനം ഏറ്റെടുത്തത്. 2018 ടി-20 ലോകകപ്പ് ഫൈനൽ വരെ ടീമിനെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
Read Also: ലാലിഗയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്