തിരുവനന്തപുരം: ഉദ്യോഗാർഥി സമരവുമായി ബന്ധപ്പെട്ട് നടന്ന ഒത്തുതീർപ്പ് ചർച്ചയിലെ തീരുമാനങ്ങൾ സർക്കാർ ഉത്തരവായിറക്കി. പരമാവധി നിയമനം നൽകുമെന്നും നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ദക്ഷിണമേഖല ഐജിയും അഭ്യന്തര സെക്രട്ടറിയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്. പിന്നീട് റിപ്പോർട് സമർപ്പിക്കുകയായിരുന്നു
ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ ലിസ്‌റ്റ് കാലാവധി അവസാനിക്കാൻ ഇനിയും രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്‌റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. എന്നാൽ സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർഥികൾ പറയുന്ന മുഴുവൻ തസ്‌തികയിലേക്കും നിയമനം നടത്തി കഴിഞ്ഞുവെന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കുന്നു.
സർക്കാരിന് നിശ്‌ചിത എണ്ണം ഉദ്യോഗാർഥികൾക്ക് നിയമനം കൊടുക്കാമെന്ന് പറയാനാവില്ല. പിഎസ്‌സിയാണ് നിയമനം നൽകേണ്ടത്. പരമാവധി ഒഴിവുകൾ എത്രയും വേഗം റിപ്പോർട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Read also: സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്‌ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു