ഭുവനേശ്വർ: ഒഡീഷയിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ 22കാരൻ അറസ്‌റ്റിൽ. സാഗർ ദലായ് എന്നയാളാണ് അറസ്‌റ്റിലായത്. ഒഡീഷയിലെ നായ്‌ഗഡ് ജില്ലയിലാണ് സംഭവം.
ജൂൺ 12 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് ബാനിഗോച്ച സ്‌റ്റേഷനിൽ കുടുംബം പരാതി നൽകി. 4 ദിവസത്തിന് ശേഷം പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ആകെ പത്ത് വീടുകൾ മാത്രമാണ് ഗ്രാമത്തിലുള്ളത്. ഓരോ വീട്ടിലെയും ആളുകളെ ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചോക്ക്ളേറ്റ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ കൂട്ടികൊണ്ടുപോയത്. തുടർന്ന് ബലാൽസംഗം ചെയ്‌തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളും ഇയാൾക്ക് എതിരെ മൊഴി നൽകി. ഇയാളുടെ പ്രവൃത്തിയിൽ പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും കുട്ടികളോടൊപ്പം ഇയാളെ കാണാറുണ്ടെന്നും അവർക്ക് സ്‌മാർട്ട് ഫോണിൽ ചിത്രങ്ങൾ കാണിച്ച് നൽകാറുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. അറസ്‌റ്റ് ചെയ്‌ത ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.
Read also: ഏലംകുളം കൊലപാതകം; പെൺകുട്ടിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതിയെന്ന് സൂചന