പാറ്റ്ന: കർഷകർക്ക് വേണ്ടി തൂക്കിലേറാനും താൻ ഒരുക്കമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. കാർഷിക നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച തേജസ്വി യാദവ് ഉൾപ്പടെ ആർജെഡി, കോൺഗ്രസ്, ഇടതുപാർട്ടി നേതാക്കൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. നിരോധിത സ്‌ഥലത്ത് അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്ന് ആരോപിച്ച് 18 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് തേജസ്വിയുടെ പ്രതികരണം.
“ഭീരുവായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാർ കർഷകർക്ക് അനുകൂലമായി ശബ്‌ദമുയർത്തിയതിന് ഞങ്ങൾക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് അധികാരമുണ്ടെങ്കിൽ, ഞങ്ങളെ അറസ്‌റ്റ് ചെയ്യുക, ഇല്ലെങ്കിൽ ഞാൻ സ്വയം കീഴടങ്ങാം. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ചതിനുള്ള ശിക്ഷ തൂക്കിലേറാനാണെങ്കിൽ അതിനും തയ്യാറാണ്,”- തേജസ്വി ട്വീറ്റ് ചെയ്‌തു.
डरपोक और बंधक मुख्यमंत्री की अगुवाई में चल रही बिहार की कायर और निक्कमी सरकार ने किसानों के पक्ष में आवाज उठाने के जुर्म में हम पर FIR दर्ज की है। दम है तो गिरफ़्तार करो,अगर नहीं करोगे तो इंतज़ार बाद स्वयं गिरफ़्तारी दूँगा।किसानों के लिए FIR क्या अगर फाँसी भी देना है तो दे दिजीए। https://t.co/3B30VF3asY
— Tejashwi Yadav (@yadavtejashwi) December 6, 2020
ഗാന്ധി മൈതാനത്തിന്റെ നാലാം ഗേറ്റിന് സമീപത്താണ് തേജസ്വിയും സിപിഐയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളും കര്‍ഷക നിയമത്തിനെതിരായി പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 18 പേര്‍ക്കും 500 ഓളം പേരറിയാത്തവർക്കും എതിരെയാണ് കേസെടുത്തിയിരിക്കുന്നത്.
Kerala News: ശിശുക്ഷേമ സമിതി ചെയർമാനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയുടെ മൊഴി നാളെയെടുക്കും