ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്‌റ്റിലായി. ജമ്മു കശ്‌മീർ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരാണ് ഡെല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.
ജമ്മു കശ്‌മീരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം തെളിവെടുപ്പിനായി പൊലീസ് കസ്‌റ്റഡിയില്‍ വിട്ടിരുന്ന പ്രധാന പ്രതി ദീപ് സിദ്ദുവിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
കർഷക സമരം 90ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലും പിൻമാറില്ലെന്ന ഉറച്ച നിലപടിൽ തന്നെയാണ് കർഷകർ. വിളവെടുപ്പ് കാലം ആരംഭിച്ചതിനാൽ സമരത്തിൽ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോള്‍ പകരം കര്‍ഷകര്‍ ആ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലെത്തും.
എത്ര സമയമെടുത്താലും ശരി, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കർഷകർ വിളകള്‍ നശിപ്പിക്കരുതെന്നും, ആത്‌മഹത്യക്ക് തുനിയരുതെന്നും കര്‍ഷക നേതാക്കള്‍ തുടര്‍ച്ചയായി അഭ്യർഥന നടത്തുന്നുണ്ട്.
Read also: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടറിൽ ഫോട്ടോഷൂട്ട്; നടപടി