റായ്‌പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഹെലികോപ്‌ടറില്‍ പ്രീ വെഡിങ്ങ് ഫോട്ടോഷൂട്ടിന് അനുമതി നൽകിയ പൈലറ്റിന് സസ്‌പെൻഷൻ. വരന്റെയും വധുവിന്റെയും ഹെലികോപ്‌ടറില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി.
വരന്റെ സുഹൃത്താണ് ഹെലികോപ്‌ടര്‍ പൈലറ്റ് യോഗേശ്വര്‍ സായ്. കഴിഞ്ഞ ജനുവരി 20നായിരുന്നു പൈലറ്റിന്റെ സമ്മതപ്രകാരം വധൂവരന്‍മാന്‍ സംസ്‌ഥാന സര്‍ക്കാറിന്റെ ഹെലികോപ്‌ടറായ ‘എ ഡബ്‌ള്യു 109 പവര്‍ എലൈറ്റില്‍’ ഫോട്ടോഷൂട്ട് നടത്തിയത്. ശേഷം ഇവർ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആളുകളെ ഔദ്യോഗിക വാഹനത്തില്‍ പ്രവേശിപ്പിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡ് സിവില്‍ ഏവിയേഷന്‍ വകുപ്പില്‍നിന്ന് ഇയാളെ നവ റായ്‌പൂരിലെ ഡയറക്‌ടറേറ്റ് ഓഫ് ഏവിയേഷനിലേക്ക് മാറ്റുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു.
Read also: ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ല; ഹേമന്ദ് സോറൻ