ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ അഭയാർഥികളെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 42 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമേരിക്ക- മെക്‌സിക്കോ അതിർത്തിയായ സെൻ അന്റോണിയോയിൽ ഉപേക്ഷിക്കപ്പെട്ടെ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്.
അമേരിക്ക- മെക്‌സിക്കോ അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. മരണപ്പെട്ടവരെല്ലാം അഭയാർഥികളാണെന്നും ഇവർ ഏത് രാജ്യക്കാരാണെന്നതിൽ വ്യക്‌തത വന്നിട്ടില്ലെന്നും അധികൃതർ പറയുന്നു.
തിങ്കളാഴ്‌ച വൈകിട്ട് ട്രക്കിനുള്ളിൽ നിന്ന് സഹായത്തിനുള്ള നിലവിളികൾ കേട്ട ചില തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. 4 കുട്ടികൾ ഉൾപ്പടെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടുത്ത ചൂട് മൂലം ഇവർ കുഴഞ്ഞുവീണ് മരിച്ചതാവാമെന്നാണ് നിഗമനം. ട്രക്കിനുള്ളിൽ ഉണ്ടായിരുന്നവർക്കെല്ലാം നിർജലീകരണം സംഭവിച്ചിരുന്നു. 39.4 ഡിഗ്രിയായിരുന്നു സെൻ അന്റോണിയയിലെ താപനില. ട്രക്കിനുള്ളിൽ കുടിക്കാൻ വെള്ളവും ഉണ്ടായിരുന്നില്ല.
Most Read: കാഠ്മണ്ഡുവിൽ പാനി പൂരി വിൽപനക്ക് നിരോധനം