എസ്‌വൈഎസ്‍ സാന്ത്വന സദനത്തിലെ ശരവണനെ തേടി ബന്ധുക്കളെത്തി

മൊറയൂരിൽ നിന്ന് മനോനില തെറ്റിയ നിലയിൽ കണ്ടെത്തുകയും കഴിഞ്ഞ മൂന്നുമാസമായി 'സാന്ത്വന സദനം' തണലേകുകയും ചെയ്‌ത തഞ്ചാവൂർ സ്വദേശി ശരവണനെ തേടിയാണ് ബന്ധുക്കൾ എത്തിയത്. സോഷ്യൽ മീഡിയ വഴി നടത്തിയ അന്വേഷണത്തിലാണ് ശരവണന്റെ കുടുംബത്തെ കണ്ടെത്തിയത്.

By Central Desk, Malabar News
Relatives came looking for Saravanan at SYS Santhwana Sadhanam
ശരവണൻ യാത്രയുടെ സന്തോഷത്തിൽ
Ajwa Travels

മലപ്പുറം: മഞ്ചേരി സാന്ത്വന സദനത്തിൽ മൂന്നു മാസത്തോളം അതിഥിയായി കഴിഞ്ഞ തഞ്ചാവൂർ സ്വദേശി ശരവണനെ തേടി ബന്ധുക്കളെത്തി. മൊറയൂർ വെയിറ്റിംഗ് ഷെഡിൽ മാസങ്ങളായി മനോനില തെറ്റി മൂകനായി കഴിഞ്ഞു കൂടിയിരുന്ന അജ്‌ഞാത യുവാവിനെ മൊറയൂർ ഗ്രാമപഞ്ചായത്ത് അംഗം ഹസൈനാർ ബാബു, അബ്‌ദുൽ സലാം മൊറയൂരും ചേർന്നാണ് സാന്ത്വന സദനത്തിലെത്തിച്ചത്.

Relatives came looking for Saravanan at SYS Santhwana Sadhanam
സാന്ത്വന സദനത്തിൽ എത്തും മുൻപുള്ള ശരവണൻ

നാടിനെ കുറിച്ചോ കുടുംബത്തെ കുറിച്ചോ വ്യക്‌തമായ വിവരം നൽകാൻ ശരവണന് സാധ്യമല്ലാത്തതിനാൽ പോലീസ് റിപ്പോർട്ട് പ്രകാരമാണ് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മഞ്ചേരിയിലെ സാന്ത്വന സദനത്തിലെത്തിച്ചത്.

സാന്ത്വന സദനത്തിലെ ജീവനക്കാരായ മജീദ് സഖാഫി, മുഹമ്മദ് റാഫി എന്നിവരുടെ കൃത്യമായ പരിചരണവും ചികിൽസയും കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായി. ശേഷം, ഇദ്ദേഹവുമായി നടത്തിയ ആശയ വിനിമയത്തിനിടെ തഞ്ചാവൂർ സ്വദേശിയാണെന്ന് ബോധ്യമാകുകയും സാന്ത്വന സദനം അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

സോഷ്യൽ മീഡിയ വഴിയാണ് അന്വേഷണം പുരോഗമിച്ചത്. ദീർഘമായ അന്വേഷണത്തിനൊടുവിൽ ശരവണന്റെ കുടുംബത്തെ കണ്ടെത്തുകയും അവരെ വിവരമറിയിക്കാനും അധികൃതർക്ക് സാധിച്ചു. തുടർന്ന്, അഛനുൾപ്പെടെയുള്ള ബന്ധുക്കൾ മഞ്ചേരി സദനത്തിലെത്തി ശരവണനെ തിരിച്ചറിഞ്ഞു.

മാസങ്ങളായി മകനെ കുറിച്ച് യാതൊരു വിവരവുമില്ലാതെ അന്വേഷിച്ചു കൊണ്ടിരിന്ന ഇവർക്ക് ശരവണനെ കാണാനായത് അനുഗ്രഹവും ആശ്വാസവുമായി. മകനെ ആരോഗ്യത്തോടെ തികച്ചും സുരക്ഷിതനായി കണ്ടതിൽ സന്തോഷമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ശരവണനെ ബന്ധുക്കൾക്കൊപ്പം അധികൃതർ യാത്രയാക്കി.

Relatives came looking for Saravanan at SYS Santhwana Sadhanam
ശരവണനും അഛനുമൊപ്പം അധികൃതർ

എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് സികെഹസൈനാർ സഖാഫി കുട്ടശ്ശേരി, സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, മൊറയൂർ പഞ്ചായത്ത് അംഗം അസൈനാർ ബാബു, അബ്‌ദുൽ സലാം, അബ്‌ദുൽ മജീദ് സഖാഫി എടവണ്ണ തുടങ്ങിയവർ യാത്രയയപ്പിൽ സംബന്ധിച്ചു.

Most Read: ഓൺലൈൻ ഗെയിമിങ്ങിന് ഇനി മുതൽ പ്രായപരിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE