ന്യൂഡെൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിമിങ്ങിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കരട് നയം പുറത്തിറക്കി. ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുക ആയിരുന്നു മന്ത്രി.
പൊതുജനങ്ങൾക്കും മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരടിൽ അഭിപ്രായം അറിയിക്കാം. നിയമങ്ങൾ അടുത്ത മാസം അവസാനത്തോടെ പ്രാബല്യത്തിൽ വരും. ഗെയിമിങ് സ്‌റ്റാർട്ടപ്പുകളെ പ്രോൽസാഹിപ്പിക്കുമെന്ന് കരടിൽ പറയുന്നു. ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ സമിതിയെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗെയിമിങ്ങിലൂടെ വാതുവെയ്‌പ്പ് അനുവദിക്കില്ല. പ്രായപൂർത്തിയാകാത്തവർ ഗെയിം കളിക്കാൻ രജിസ്‌റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ അനുമതി വേണം. ഗെയിമിങ് പ്ളാറ്റ്‌ഫോമിൽ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Most Read: കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം