കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങൾ പയ്യാമ്പലം ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ (District Tourism Promotion Council) അധീനതയിലുള്ള സ്ഥലത്താണ് സംഭവം.
ജീവനക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചയാണെന്നാണ് ഇക്കാര്യത്തിൽ കണ്ണൂർ കോർപറേഷൻ നൽകുന്ന വിശദീകരണം. ഒറ്റത്തവണ മാത്രമാണ് ഇവിടെ മൃതദേഹ അവശിഷ്ടങ്ങൾ തള്ളിയതെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ച്ചയാണെന്നും മേയർ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായും മേയർ പറഞ്ഞു. അതേസമയം, കോർപറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി നിയമനടപടിക്ക് ഒരുങ്ങുകയാണ്.
Also Read: ഫ്ളാറ്റ് പീഡനക്കേസ്; പ്രതി മാര്ട്ടിന് ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം