കൊച്ചി: നിക്ഷേപകരുടെ പണം തട്ടിയതിന് നിയമ നടപടി നേരിടുന്ന പോപ്പുലർ ഫിനാൻസ് സ്‌ഥാപനത്തെ വിദേശ കമ്പനി ഏറ്റെടുക്കുമെന്ന് പ്രതിനിധികൾ. നിക്ഷേപകരുടെ പണം തിരിച്ചു നൽകുമെന്നും ഇവർ അവകാശപ്പെടുന്നു. പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരാണ് ഇത്തരമൊരു മൊഴി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.
അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ എന്ന സ്‌ഥാപനം പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ പറയുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികൾ കമ്പനി കൈമാറാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരത്തിലുള്ള ഒരു കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ, ഇവർ പോപ്പുലർ ഫിനാൻസുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളോ ഇഡി കണ്ടെത്തിയിട്ടില്ല.
തോമസ് ഡാനിയേലിനെയും, റിനു മറിയത്തെയും ആറു ദിവസത്തേക്ക് കൂടി കസ്‌റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
Most Read: ഡിസിസി പുനഃസംഘടന; എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ